ദർസ് 72 : മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അന്തരം

പരിഷ്കരണം പതിയെ പതിയെ സംഭവിക്കുന്ന രീതിയിലാണ് മനുഷ്യന്റെ പ്രകൃതം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളിൽ കളവ് പറയുന്ന ശീലം കാണപ്പെടുന്നു. അവർ അന്യോനം കലഹിക്കുകയും നിസ്സാര കാര്യങ്ങളിൽ തല്ലുകൂടുകയും ചെയ്യുന്നു. അവരുടെ വളർച്ചയ്ക്കനുസരിച്ച് ബുദ്ധിശക്തിയും വിവേകജ്ഞാനവും വളരുന്നു. പതുക്കെ പതുക്കെ മനുഷ്യൻ ആത്മപരിശുദ്ധിയിലേക്കും കാലെടുത്തുവെക്കുന്നു.…

Continue Readingദർസ് 72 : മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അന്തരം

ദർസ് 71 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം2)

നുഷ്യന്‍ ഏതെല്ലാം കര്‍മ്മങ്ങളാലാണ് അല്ലാഹുവിന്‍റെ പ്രേമപാത്രമായിത്തീരുന്നതെന്ന് അവര്‍ ചിന്തിക്കുന്നുപോലുമില്ല. എന്ത്, അല്ലാഹുവിലേക്ക് ചെന്നെത്താനുള്ള വഴി വിവാഹത്തിൽനിന്ന് വിട്ടുനിൽക്കലാണെന്നോ? അങ്ങനെയാണെങ്കില്‍ ഈ കുറിപ്പടി വളരെ സരളമാണ്.

Continue Readingദർസ് 71 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം2)

ദർസ് 70 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം1)

[ആര്യസമാജക്കാരുടെ ഇസ്‌ലാമിനെതിരിലുള്ള അധമമായ നിരവധി ആക്ഷേപങ്ങള്‍ക്ക് മറുപടിയെന്നോണം രചിക്കപ്പെട്ട ബൃഹത് ഗ്രന്ഥമായ 'ചശ്മയെ മഅ്‌രിഫ'യില്‍ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ആക്ഷേപത്തിനു വാ‌ഗ്ദത്ത മസീഹ്(അ) നല്‍കിയ മറുപടിയില്‍ നിന്ന്:] അധമനായവന്‍റെ അകത്തളങ്ങളില്‍ അവിശുദ്ധി നിലകൊള്ളുന്നതിനാല്‍ അവരുടെ ആക്ഷേപങ്ങളും അധമചേഷ്ടകളില്‍ അധിഷ്ഠിതമായതായിരിക്കും.…

Continue Readingദർസ് 70 : നമ്മുടെ നബി(സ) തിരുമേനിയുടെ വൈവാഹിക ജീവിതം ആത്മസമര്‍പ്പണത്തിന്‍റെ സമുജ്ജ്വല സാക്ഷ്യം (ഭാഗം1)

ദർസ് 69 : പരീക്ഷണങ്ങളിലൂടെ തന്നെയാണ് ദുആകളുടെ വിസ്മയകരമായ വിശേഷതകളും ഫലങ്ങളും ദൃശ്യമാകുന്നത്

അല്ലാഹു ആഗ്രഹിച്ചിരുന്നെങ്കിൽ മനുഷ്യരെ സ്ഥിരമായ ഒരേ അവസ്ഥയിൽ നിലനിർത്താമായിരുന്നു. എന്നാൽ ചില ദൈവികയുക്തികളും സത്യവസ്തുതകളും കാരണം അവരിൽ ചില വിസ്മയകരമായ സന്ദർഭങ്ങളും സ്ഥിതികളും വന്നുഭവിച്ചുകൊണ്ടിരിക്കുന്നു. അവയിലൊന്ന് സന്താപകരമായ അവസ്ഥയാണ്. ഇത്തരം അവസ്ഥാന്തരങ്ങളും പരിതസ്ഥിതികളുടെ പരിണാമങ്ങളും മുഖേന അല്ലാഹുവിന്‍റെ അത്യന്തം ആശ്ചര്യകരമായ പ്രതാപവിലാസങ്ങളും…

Continue Readingദർസ് 69 : പരീക്ഷണങ്ങളിലൂടെ തന്നെയാണ് ദുആകളുടെ വിസ്മയകരമായ വിശേഷതകളും ഫലങ്ങളും ദൃശ്യമാകുന്നത്

ദർസ് 68 : ശഫാഅത്തും ഭാര്യമാരോടുള്ള ബന്ധവും

ശഫാഅത്ത് (ശിപാര്‍ശ) എന്ന പദം ‘ശഫ്ഉന്‍’ എന്ന പദത്തില്‍നിന്ന് നിഷ്പന്നമാണെന്നും അത് ‘ഇണ’ക്കായാണ് പറയുന്നതെന്നും തുടങ്ങി സൂക്ഷ്മമായ വിശദീകരണങ്ങള്‍ ശഫാഅത്തിനു നല്‍കിയ ശേഷം ഹദ്റത്ത് മസീഹ് മൗഊദ്(അ) തുടര്‍ന്ന് അരുൾ ചെയ്യുന്നു.

Continue Readingദർസ് 68 : ശഫാഅത്തും ഭാര്യമാരോടുള്ള ബന്ധവും

ദർസ് 67 : എന്‍റെ ആത്മാവ് നാശത്തിനു വിധേയമാകുന്ന ആത്മാവല്ലതന്നെ!

മഹോന്നതനായ ദൈവം എന്‍റെ കൂടെത്തന്നെ ഉണ്ടെന്ന് ഞാന്‍ നല്ലപോലെ അറിയുന്നു. ഞാന്‍ അരച്ച് പൊടിയാക്കപ്പെട്ടാലും ചവിട്ടിമെതിക്കപ്പെട്ടാലും കേവലമണ്‍കട്ടയുടെ വിലപോലുമില്ലാതെ നിന്ദിക്കപ്പെട്ടാലും ശരി; നാനാഭാഗങ്ങളില്‍ നിന്നും ദുരിതങ്ങളും ഭര്‍ത്സശാപവര്‍ഷങ്ങളും ദൃശ്യമായാലും പരിണാമഗുപ്തിയില്‍ വിജയം പ്രാപിക്കുന്നവന്‍ ഞാന്‍ തന്നെയാകുന്നു

Continue Readingദർസ് 67 : എന്‍റെ ആത്മാവ് നാശത്തിനു വിധേയമാകുന്ന ആത്മാവല്ലതന്നെ!

ദർസ് 66 : പരിശുദ്ധിയാർജ്ജിക്കാൻ ദിവ്യജ്ഞാനം മാത്രം പോര! മറിച്ച് പൈതങ്ങളെ പോലെ കരഞ്ഞുവിലപിക്കേണ്ടതും അനിവാര്യം

പരിപൂർണ്ണ രീതിയിൽ പരിശുദ്ധിയാർജ്ജിക്കാൻ കേവലം ദിവ്യജ്ഞാനം മതിയായതല്ല. പ്രത്യുത അതിനോടൊപ്പം വ്യസനനിർഭരമായ പ്രാർഥനകളുടെ പരമ്പരയും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

Continue Readingദർസ് 66 : പരിശുദ്ധിയാർജ്ജിക്കാൻ ദിവ്യജ്ഞാനം മാത്രം പോര! മറിച്ച് പൈതങ്ങളെ പോലെ കരഞ്ഞുവിലപിക്കേണ്ടതും അനിവാര്യം

ദർസ് 65 : ചില ദിവ്യാടയാളങ്ങളിലെ ഗോപ്യമായ വശങ്ങളുടെ തത്ത്വരഹസ്യം

ഒരു പ്രത്യേകവിഭാഗത്തിന് പ്രയോജനം സിദ്ധിക്കുമാറ് തന്‍റെ പ്രവചനങ്ങളും ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമാക്കുന്നു എന്നതും അല്ലാഹുവിന്‍റെ ഒരു നടപടിക്രമത്തില്‍ പെട്ടതാകുന്നു.

Continue Readingദർസ് 65 : ചില ദിവ്യാടയാളങ്ങളിലെ ഗോപ്യമായ വശങ്ങളുടെ തത്ത്വരഹസ്യം

ദർസ് 64 : നബി (സ) തിരുമേനിയുടെ പരമോന്നത പദവി

ഇനി നബി (സ) തിരുമേനിയുടെ പരമോന്നത പദവിയെ തിരിച്ചറിയുന്നതിനായി എത്രത്തോളം എഴുതേണ്ടത് അനിവാര്യമാണെന്നാൽ: ദൈവസാമീപ്യത്തിന്റേയും ദൈവസ്നേഹത്തിന്റേയും നിലകൾ അതിന്‍റെ അത്മീയമായ സ്ഥാനങ്ങൾക്കനുസരിച്ച് മൂന്നുതരത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. 1) അവയിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പദവി - യഥാർഥത്തിൽ ഇതും വലുത് തന്നെയാണ് -…

Continue Readingദർസ് 64 : നബി (സ) തിരുമേനിയുടെ പരമോന്നത പദവി

ദർസ് 63 : യഥാർഥ ബഹുമാനത്തിനും മഹത്വത്തിനും കാരണം തഖ്‌വ ഒന്നുമാത്രമാണ്.

മനുഷ്യരിലുള്ള വിവിധതരം ജാതികളൊന്നും മഹത്വത്തിനു കാരണമല്ല. അല്ലാഹു തിരിച്ചറിയുന്നതിനു വേണ്ടിയാണ് ജാതികളായി തിരിച്ചിട്ടുള്ളത്. ഇക്കാലത്ത് നാല് തലമുറ മുമ്പുള്ളവരുടെ യഥാർഥ മേൽവിലാസം തിരിച്ചറിയുകതന്നെ പ്രയാസമാണ്. ജാതി സംബന്ധമായ കലഹങ്ങളിലേർപ്പെടുക എന്നത് മുത്തഖിയുടെ സ്ഥാനത്തിനു ചേർന്നതല്ല. തന്‍റെ പക്കൽ ജാതികൾക്ക് അംഗീകാരമൊന്നുമില്ലെന്ന് അല്ലാഹു…

Continue Readingദർസ് 63 : യഥാർഥ ബഹുമാനത്തിനും മഹത്വത്തിനും കാരണം തഖ്‌വ ഒന്നുമാത്രമാണ്.